answaarism ads

ഖാഇദുല് ഖൌം സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങള്

നേതൃത്വത്തെ അഗീകരിക്കുന്ന കേരള
മുസ്ലിങ്ങള് ബാഫഖി തങ്ങള്ക്കു ആത്മീയ
സ്ഥാനമാണ് കല്പ്പിചിരുന്നത്.ഇതിന്റെ വ്യക്തമായ തെളിവായിരുന്നു
1936 ല് നടന്ന മദിരാശി നിയമ നിർമാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് . ഈ
തെരഞ്ഞെടുപ്പിൽ കോഴിക്കോട് നിയോചക
മണ്ഡലത്തിൽ ഖാൻ ബഹാദൂർ
പി.എം ആറ്റക്കോയ തങ്ങളായിരുന്നു ഒരു
സ്ഥാനാര്ഥി. ഇദ്ദേഹത്തെ എധിര്ക്കുന്നത്
മുസ്ലിം ലീഗ് സ്ഥാനാര്ഥി പി. പോക്കെർ
സാഹിബും.കോണ്ഗ്രസ്സും മുസ്ലിം ലീഗും എതിർത്തിട്ടും
വിജയം ഖാൻ ബഹദൂരർ ആറ്റക്കോയ
തങ്ങൾക്കായിരുന്നു കാരണം മറ്റൊന്നുമായിരുന്നില്ല ബാഫഖി തങ്ങളുടെ പിന്തുണ ആറ്റക്കോയ
തങ്ങള്ക്കയിരുന്നു ..... നോമിനേഷനൻ
സമർപിച്ച ബാഫഖി തങ്ങളെ കാണാൻ
ചെന്ന പോക്കെർ സാഹിബിനോട്
നിഷ്കളങ്കനായ തങ്ങള് പറഞ്ഞു ""എല്ലാ കാര്യത്തിനും ദുആ
ചെയ്യാം തെരഞടുപ്പിൽ
തോൽക്കാനെ ദുആ ചെയ്യാൻ കഴിയൂ
എന്നാലല്ലേ ഞങ്ങള് നിര്ത്തിയ ആൾ
വിജയിക്കൂ "......ഇതിനെ കുറിച്ച്
പോക്കെർ സാഹിബ് പ്രധികരിക്കുന്നത്
ശ്രദ്ധെയമാണ് "ബഫകി തങ്ങളുടെ ഉള്ളു
തുറന്നുള്ള
സംസാരം എന്നെ ഏറെ സന്തോഷിപ്പിച്ചു ".ഇവർ രണ്ട്
പേരും പരസ്പരം ബഹുമാനിക്കുന്നവ
രും ആദരിക്കുന്നവരുമായിരുന്നു.എന്നി
ട്ടും ഭംഗി വാക്ക് പറയാതെ ഉള്ളു തുറന്നു
കാര്യം പറഞ്ഞ
ബാഫഖി തങ്ങളെ നാം മാത്രകയക്കേണ്ടതുണ്ട് ..പിന്നീടു
മുസ്ലിം ലീഗിന്റെ പ്രസക്തി മനസ്സിലാക്കിയ
തങ്ങൾ ഈ പ്രസ്ഥാനത്തിന്
റെ നേതൃത്വത്തിലേക്ക് കടന്നു
വരികയും പ്രസ്ഥാനത്തെ മാത്രകാപരമായി നയിക്കുകയും ചെയ്തു.മത, സാമൂഹി, രാഷ്ട്രീയ, വിദ്യാഭ്യാസ
രംഗങ്ങളില് ശ്രദ്ധേയമായ പ്രവര്ത്തനങ്ങൾ കാഴ്ചവെച്ച്, പൊതു ജീവിതത്തിൽ
സംശുദ്ധിയും, ആത്മാര്ത്ഥതയും,
അർപ്പണബോധവും ത്യാഗസന്നദദ്ധയും,
സേവന മനസ്ഥിതിയും പ്രവർത്തനത്തി
ലുടനീളം കാഴ്ചവെച്ച്
ബാഫഖി തങ്ങളുടെ മാതൃക പുതിയ തലമുറ
പഠനവിധേയമാക്കേണ്ടതാണ്.ഹിജ്റ 1323
ദുല്ഹജ്ജ് മാസം 25 ന്(1903)
കൊയിലാണ്ടിയിലാണ് തങ്ങള് ജനിച്ചത്.
പ്രമുഖ മതപണ്ഡിതനും നല്ലൊരു
വ്യാപാരിയുമായിരുന്ന
പിതാവിന്റെ കൂടെ കോഴിക്കോട്ടും,
മാലദ്വീപിലും, സിലോണിലും,
കൊച്ചിയിലുമൊക്കെയുള്ള വ്യാപാര
സ്ഥാപനങ്ങളില് കച്ചവടത്തില്
പാലിക്കേണ്ട മര്യാദകളും,
സത്യസന്ധതയും, വിശ്വാസവും പാലിച്ച്
കൊണ്ട് വിവിധമതസ്ഥരായ
കച്ചവടക്കാർക്ക് തങ്ങള് മാതൃകയായി.മുസ്ലീംകള് വിദ്യാഭ്യാസപരമാ
യി മുന്നേറേണ്ടത് കാലഘട്ടത്തിന്റെ
ആവശ്യമാണെന്ന് കണ്ടറിഞ്ഞ് മത-ഭൗതീക
വിദ്യാഭ്യാസത്തിന്
മുസ്ലീം വിദ്യാര്ത്ഥികളെ സജ്ജമാക്കാന്
ബാഫഖി തങ്ങള് ശാസ്ത്രീയമായ
പ്രവര്ത്തനമാണ് കാഴ്ചവെച്ചത്.
സമസ്തയുടെ വിദ്യാഭ്യാസ ബോര്ഡിന്
രൂപം നല്കുന്നതിനും, പട്ടിക്കാട് ജാമിഅ
നുരിയ്യ, അറബികോളേജ്
സ്ഥാപിക്കുന്നതിനും നേതൃപരമായ പങ്ക്
വഹിച്ചു. കേരള വഖഫ് ബോര്ഡ്
രൂപീകരണം മുതല്
മരിക്കുവോളം അദ്ദേഹം അതില്
അംഗമായിരുന്നു. ദീനദയാലുവും,
ധര്മ്മിഷ്ടനുമായിരുന്ന തങ്ങള്
യതീംഖാനകളുടെ സംസ്ഥാപനത്തിലും
പുരോഗതിക്കും വേണ്ടി അതീവതാല്പര്യം കാണിച്ചു.
തിരൂരങ്ങാടി യത്തീംഖാനയുടെ ആരംഭകാലം മുതല്
അദ്ദേഹത്തിനുണ്ടായിരുന്ന അഭേദ്യമായ
ബന്ധം എടുത്തു പറയേണ്ടതാണ്.
യതീംഖാനയുടെ പള്ളിക്ക് തറക്കല്ലിട്ടതും
തങ്ങളായിരുന്നു.
കോഴിക്കോട് നടുവട്ടത്തും,
വാടാനാപള്ളിയിലും, തലശ്ശേരിയിലും,
അങ്ങാടിപ്പുറം തളിക്ഷേത്രത്തിലു
മെല്ലാമുണ്ടായ പ്രശ്നങ്ങള്
പരിഹരിക്കുന്നതില് തങ്ങള് കാണിച്ച
ആത്മാര്ത്ഥതയും
സത്യസന്ധതയും എന്നും ഓര്മ്മിക്കപ്പെ
ടും
അച്യുതമേനോന്
മന്ത്രിസഭയുടെ ശില്പിയായിരുന്നു
ബാഫക്കിതങ്ങള്.ഇ എം എസ് രാജി വെച്ച
ശേഷം സി പി എം ഒഴികെയുള്ള കക്ഷികള്
കൊണ്ഗ്രസിന്റെ തുണയോടെ പുതിയ
മന്ത്രി സഭയുണ്ടാക്കാന് ഒരു
നേതാവിനെ ആലോചിച്ചു
പരക്കം പായുന്ന സമയം. അന്ന് രാജ്യ
സഭാംഗങ്ങമായിരുന്ന
അച്യുതമേനോനെ വിമാനത്തില്
കൊണ്ടുവന്നിറക്കി എന്നായിരുന്നു
പ്രചരിച്ചിരുന്ന രാഷ്ട്രീയ ചരിത്രം.
എന്നാല് ഇ എം എസ്
മന്ത്രി സഭയുടെ അവസാന
ദിവസം നിയമസഭയില്
കാഴ്ചക്കാരനായി ഒരാള് ഇരിക്കുന്നുണ്ടാ
യിരുന്നു. നിയമസഭ
സെക്രട്ടറിയുടെ മുറിയില് പഴയ അഭ്യന്തര
മന്ത്രിയായിരുന്ന അച്യുതമേനോന്. ഒരു
മന്ത്രി സഭയുടെ മരണ
മുഹൂര്ത്തം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന
അദ്ദ്യേഹം വിചാരിച്ചിരുന്നില്ല
കുറച്ചു ദിവസങ്ങള്ക്കു ശേഷം ഭരണ
സാരഥ്യം താന് ഏറ്റെടുക്കേണ്ടി
വരുമെന്ന്.
ആസന്നമായ കുരുക്ഷേത്ര യുദ്ധം മനസ്സില്
കണ്ടു കരുക്കള് നീക്കിയ ഭരണ
പക്ഷവും പ്രതിപക്ഷവും അപ്പോള്
അച്യുതമേനോന് എന്ന ഫാക്ടര് മനസ്സില്
കണ്ടിരുന്നില്ല. രാജ്
ഭവനിലും മന്ത്രി മന്ദിരങ്ങളിലും കേന്ദ്രത്തിലും ഒരുപോലെ ഇനിയെന്ത്
എന്ന
ചോദ്യം ഫണമുയര്ത്തി നില്ക്കുമ്പോള്
‍ മന്ത്രി അവുകാദര്
കുട്ടി സാഹിബിന്റെ ഔദ്യോഗിക
വസതിയായ ലിന്ണ്ടേഴ്സില്‍ മഹാനായ
ബാഫകി തങ്ങള് പുതിയ മന്ത്രി സഭയ്ക്കുള്ള
കരുക്കള് നീക്കുകയായിരുന്നു. ഉറപ്പുള്ള ഒരു
മന്ത്രിസഭ രൂപീകരിക്കാന് തങ്ങള്
ഒരുക്കമാണെന്ന് അദ്ദ്യേഹം ഗവര്ണറെ അറിയിച്ചു.
നിയമസഭാംഗം പോലുമല്ലാത്ത
അച്യുതമേനോന് മന്ത്രിസഭ 1969 നവംബര് 1
നു അധികാരമേറ്റ് സത്യപ്രതിജ്ഞ
ചെയ്യുമ്പോള്
പ്രേക്ഷകരും നേതാക്കന്മാരും പുതിയ
മുഖ്യമന്ത്രിയുടെ മുഖത്തെക്കെന്നപോലെ ബാഫക്കിതങ്ങളുടെ
മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ടിരുന്നതും ചരിത്രം.പതറാത്ത പദങ്ങളോടെ ചിതറാത്ത
ചിത്തത്തോടെ ഹരിതപൊന്കൊടി ഉയര്ത്തിപ്പിടി
ച്ച് ധീരതയോടെ സമുദായത്തെ നയിച്ച
മഹാനായ സയ്യിദ് അബ്ദു റഹിമാന്
ബാഫഖി തങ്ങളുടെ ജീവിതം സംഘടനാ പ്രവര്ത്തര്ക്
കും, ജനാധിപത്യ വിശ്വാസികള്ക്ക
ും മാത്രമല്ല, വിദ്യാഭ്യാസ പ്രചരര്ക്കും,
സാമൂഹിക ജീവിതത്തിന്റെ വ്യത്യസ്ഥ
മണ്ഡലങ്ങളില് വിരാചിക്കുന്നവര
്ക്കും എന്നും മാതൃകയാണ്. ഞാനടക്കമുള്ള
പുതിയ തലമുറ ജനിക്കും മുന്പേ ആ മഹനീയ
നേത്രത്വം മണ്മറഞ്ഞു എങ്കിലും ചരിത്ര
ലിപികളില് എഴുതിവെച്ച ആ ഓര്മ്മകള്
എന്നും ആവേശം പകരുന്നു .....
1973 ജനുവരി 19ന് പരിശുദ്ധ ഹജ്ജ് കര്മ്മത്തിന്
പോയ തങ്ങള് പുണ്യഭൂമിയില് വെച്ചാണ്
ഈ ലോകത്തോട് വിടപറഞ്ഞത്.
മുസ്ലീം ലീഗിന്റെ സമാദരണീയനായ
അധ്യക്ഷന്റെ ആകസ്മിക നിര്യാണത്തില്
നാടും, നഗരവും കണ്ണീര് വാര്ത്തു.


 India, India The Incredible Country, indian muslim, Indian UNION Muslim League, islam, Islam in India, IUML, Muslim League, mvmjabir, KMCC, indian union muslim league,

No comments:

Post a Comment